കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽനിന്നും വീണ് മരിച്ചവരിൽ യുവ ഫുട്ബോൾ താരവും. അഫ്ഗാൻ ദേശീയ യൂത്ത് ടീം അംഗം സാകി അൻവാരിയാണ് മരിച്ചത്.
സ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് ആണ് അൻവാരിയുടെ മരണം സ്ഥിരീകരിച്ചത് . തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട യുഎസ് ബോയിംഗ് സി-17 വിമാനത്തിൽ കയറിപ്പറ്റാൻ അൻവാരിയും ശ്രമിച്ചിരുന്നു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനടിയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു.
സൈനിക വിമാനം റൺവേയിലൂടെ നീങ്ങുമ്പോഴും നിരവധി പേർ കയറിപ്പറ്റാൻ ശ്രമിച്ചു. ചിലർ വിമാനത്തിന്റെ ചക്രങ്ങൾക്കിടയിലും മറ്റു ചിലർ ചിറകിനു മുകളിലും ഇരുന്നു. വിമാനം പറന്നുയർന്നതും ഇവർ താഴേക്ക് പതിച്ചു. ലോക ജനതയെ ഞെട്ടിച്ചതായിരുന്നു ആ കാഴ്ച
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona