തിരുവനന്തപുരം: സരിത എസ് നായരുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാത്ത പോലീസിനെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് വലിയതുറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത്.
പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് തവണ പ്രതി സരിത എസ് നായരെ അറസ്റ്റ് ചെയ്യുവാന്‍ കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരുന്നു എന്നാല്‍ പോലീസ് ഇത് നടപ്പാക്കിയിരുന്നില്ല. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.