Monday, May 6, 2024
spot_img

ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി; ഒടുവിൽ അറസ്റ്റില്‍

തിരുവനന്തപുരം: കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി. മുരുക്കുംപുഴ മുണ്ടയ്ക്കല്‍ റ്റി.പി ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന ബിനോ എന്ന് വിളിക്കുന്ന ബിനോയി(45)യെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ 2005ല്‍ ഒരു മോഷണക്കേസിലും, 2013ല്‍ വലിയതുറ സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. മോഷണക്കേസില്‍ ഇയാള്‍ക്കെതിരെ എല്‍.പി വാറണ്ടും കൊലക്കേസില്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു. സ്ഥിരം മേല്‍വിലാസമില്ലാത്ത ഇയാള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍കഴിഞ്ഞിരുന്നു.

പൊലീസ് സംഘം ഇയാളുടെ ബംഗളൂരുവിലെ ഒളിത്താവളം കണ്ടെത്തി അവിടെ എത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അവിടെനിന്നു കടന്ന ഇയാള്‍ മുരുക്കുംപുഴയില്‍ വാടകവീട് എടുത്ത് കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമീഷണര്‍ ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം എസ്.എച്ച്‌.ഒ പ്രവീണ്‍ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുന്‍, ഷാജുകുമാര്‍, സി.പി.ഒമാരായ ബിനു, ശ്യാം, അരുണ്‍, ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മുരുക്കുംപുഴയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles