അഗളി: വ്യാജ രേഖ ചമച്ച കേസിലെ പ്രതി കെ വിദ്യ ഒളിവിൽത്തന്നെ കഴിയുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അട്ടപ്പാടി ഗവ. കോളജിലെത്തി ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ മൊഴിയെടുത്തു. രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ ടി. ആൽബർട്ട് ആന്റണി, ഹെഡ് അക്കൗണ്ടന്റ് എ.പി. രഘുനാഥ്, സൂപ്രണ്ട് സജീവ് എസ്. മേനോൻ എന്നിവരാണ് അന്വേഷണത്തിനെത്തിയത്