ശ്രീനഗർ : ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ആക്രമിക്കാൻ പാക് ചാരസംഘടനയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) പദ്ധതിയിടുന്നതായി റിപ്പോർട്ട് പുറത്ത്. ഇതിനെത്തുടര്‍ന്ന് അതിർത്തി മേഖലകളിലും പരിസരപ്രദേശങ്ങളിലും ബിഎസ്എഫ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐഎസ്‌ഐ ആക്രമണത്തിന് പദ്ധതിയിട്ട വിവരം ഇന്റലിജൻസ് ഏജൻസികളാണ് അറിയിച്ചത്. നുഴഞ്ഞു കയറാനായി ജമ്മു മേഖലയ്ക്ക് അപ്പുറത്ത് 120 ഓളം ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നും, ഇവരെ അതിർത്തി കടത്താനാണ് ഐഎസ്‌ഐയുടെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇവർക്കാവശ്യമുള്ള ജിപിഎസ്, നാവിഗേഷൻ സംവിധാനങ്ങളും, തണുപ്പിൽ നിന്നും രക്ഷ നേടുന്നതിനായുള്ള വസ്ത്രങ്ങളും ഭീകരസംഘടനകള്‍ നൽകുന്നുണ്ടെന്നും ഇന്റലിജൻസ് ഏജന്‍സികള്‍ വ്യക്തമാക്കി.