ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ മരണവും നാശനഷ്ടവും ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബീരേൻ സിങ്. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനത്തിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമുദായങ്ങൾ തമ്മിലുള്ള സംഘർഷം അനുവദിക്കാനാകില്ല. എല്ലാവരും സമാധാനം പാലിക്കണം. അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. സമാധാനം പാലിക്കാൻ കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ദ്രുതകർമ്മ സേനയെ പ്രത്യേക വ്യോമസേന വിമാനത്തിൽ മണിപ്പൂരിലേക്ക് എത്തിക്കും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി സംസാരിച്ചു.