റാഞ്ചി: ജാർഖണ്ഡില്‍ സേനയുടെ വെടിയേറ്റ് നക്‌സൽ ഭീകരൻ കൊല്ലപ്പെട്ടു. ഖുന്തി, ചൈബാസ ജില്ലകളുടെ അതിര്‍ത്തിയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റമുട്ടലിലാണ് ഭീകരനെ വധിച്ചത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ കമാൻഡർ ഷാനിചർ ഒറാവോൺ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.
ജാർഖണ്ഡിലെ ചൈബാസ ജില്ലയിലെ ഗുദ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പിടുങ് ബഡാ കേസൽ വനത്തിലാണ് നക്‌സൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. മേഖലയില്‍ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പ് നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ സേന തിരച്ചിലിനിറങ്ങിയത്.
സുരക്ഷാ സേനയെ കണ്ട് നക്‌സലുകള്‍ വെടിയുതിർക്കാൻ തുടങ്ങി. തുടർന്ന് സേന നടത്തിയ തിരിച്ചടിയിലാണ് ഷാനിച്ചർ ഒറാവോന് വെടിയേറ്റത്. സംഘത്തില്‍ ബാക്കിയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona