സെക്കന്തരാബാദില്‍ ഭിന്നശേഷിയുള്ള ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ഇപ്പോൾ ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രതിയെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.
കുട്ടിയുടെ മാതാവ് വീടിന് തൊട്ടടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയപ്പോഴാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവ്
സാധനം വാങ്ങി വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു ശരീരത്തിലും കിടക്കയിലും ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടത്. അതേസമയം, ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.