തിരുവനന്തപുരം: ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മുപ്പതോളം ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും നിര്‍വഹിച്ചു.
‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ആദ്യ സിനിമ. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവായിരുന്നു. വരുമാനമെന്നതിലുപരി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായിരുന്നു ബാലൻ.
പത്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധവ്വന്‍ അദ്ദേഹം അവസാനം നിർമ്മിച്ച ചിത്രമാണ്. കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിജയം കണ്ട അപൂര്‍വം നിര്‍മ്മാതാക്കളിലൊരാളായ ബാലന്‍ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്നു.