ബിഹാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി പോലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് 5 ആണ്‍കുട്ടികള്‍ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്. പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയതായും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടികള്‍ വയലില്‍ പച്ചക്കറി വിളവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബാര്‍ബിഗ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജയ്ശങ്കര്‍ മിശ്ര പറഞ്ഞു.
അന്വേഷണത്തില്‍ സ്മാര്‍ട് ഫോണില്‍ അശ്ലീല വീഡിയോകള്‍ കണ്ട ശേഷമാണ് പീഡിപ്പിച്ചതെന്ന് ആണ്‍കുട്ടികള്‍ സമ്മതിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.