പാലക്കാട്: കരാട്ടെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ (POCSO) പോക്സോ കേസ് പ്രതിക്ക് 16 വർഷം കഠിനതടവ്. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി പോക്‌സോ കോടതി (POCSO Court) ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലത്ത് കരാട്ടെ സ്‌ക്കൂള്‍ നടത്തുകയായിരുന്ന ഗോപാലന്‍ ക്ലാസില്ലാത്ത ദിവസം പെണ്‍ക്കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി സുധീഷ് കുമാര്‍, ശിവശങ്കരന്‍, എസ് എല്‍ സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.